ലോക്കോ പൈലറ്റ് ഹാന്‍ഡ് ബ്രേക്കിടാതെ ചായ കുടിക്കാനായി ട്രെയിനില്‍ നിന്നും ഇറങ്ങി. അതിനിടെ ട്രെയിന്‍ നീങ്ങുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇഡി നോട്ടീസ് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിക്കുന്നത് ഇത് ആദ്യമായല്ല. മുന്‍പ് മുന്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നു
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതുമായ അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോള്‍ ആഢംബരമായി മാറി. 2019 മുതല്‍ കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു
ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.
രജൗരി സ്വദേശിയായ താലിബ് ഹുസൈന്‍ കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്
സ്പെഷ്യല്‍ സ്കൂളായതിനാല്‍ നിഖാബ് ധരിക്കുമ്പോള്‍ അധ്യാപകരുടെ മുഖം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. ഇത് കുട്ടികളും അധ്യാപകരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി മാധ്യമങ്ങളോട് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്കൂളാണിത്.
ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.
, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി
'2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണ്. സിറ്റിങ് എം.പി. കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്.
കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്‌വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക
തദ്ദേശീയര്‍ക്ക് മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ എന്ന നിലയില്‍ ചില അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക നിയമമാണ് ജമ്മുകാശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ആർട്ടിക്കിൾ 370 ജമ്മുവിന്റെ പുരോഗമനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം
ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.